Sep 30, 2011

വെളിച്ചം!!

സ്മൃതിയില്‍ ജീവിത മരണഗീതികള്‍
ചുരുളഴിച്ചെന്നില്‍ ലയിച്ചിടുന്നേരം,
ഒരുനാള്‍ വീഥിയില്‍ വെളിച്ചമേകുവാന്‍
കടന്നുവന്നവന്‍ നിഴലായ് നിന്നു..
ഉണരും വാക്കിന്റെ പൊരുളറിയുമ്പോള്‍
ഉരുകിവീണു ഞാന്‍ അലിഞ്ഞുപോകവേ,
ഒരു കളരവം മുഴുക്കിയെന്നുടെ ജനല്‍ച്ചില്ലില്‍
മഞ്ഞക്കിളി വന്നു ചൊല്ലി :
"അരുത് കണ്ണീരില്‍ അലിയരുത് നീ,
മിഴിവിളക്കൊന്നു കൊളുത്തി വക്കുക .
പകര്‍ത്തുക ചെറു വെളിച്ചം നിന്നുടെ
നിഴലിലും,നീലനിശയിലും മെല്ലെ"..