Mar 12, 2011

കഠോരം..!!


ഇരുട്ട് മൂടിയ വഴിയിലൂടൊരാള്‍
ഇടവപാതിയില്‍ വരുന്നുവോ??
കതിര് ചായുന്ന വരമ്പിലൂടെ ഞാന്‍
പെരുത്ത കാലടി കേട്ടുവോ?
ഇടവഴിയിലെ തണലിടും ഞാവല്‍-
ക്കനി അഴുകിയ കറയുമായ്‌,
തൊടിയിലൂടെന്റെ പടികടന്നെത്തി
ഉയിരിന്‍ വാതിലില്‍ നിലകൊണ്ടു..
പരിചിതനാണെന്നിരിക്കിലും,
അതിഥിയല്ലയീ എനികൂ നീ
വിടപറയുന്ന വരവിതെന്തിനു
കരളില്‍ മോഹങ്ങള്‍ തഴുകവേ ??

എത്രെയോ ദൂരം..!!

എത്രെയോ ദൂരം..!!



കഥമോഴിഞ്ഞു വരുന്നു മൂവന്തികള്‍,
കവിതപാടിയുറക്കുന്ന രാവുകള്‍,
കുളിര്‍വിരലാല്‍ തഴുകും പുലരികള്‍,
കളകളറ്റതാം കര്‍മവിളനിലം..
പകുതിവെന്ത കരളിലെ കനവുമായി ,
മിഴിനീര്‍ വറ്റിയ ഇരുനയനങ്ങളാല്‍
ഇനിയുമെത്രെയോ ദൂരം നടക്കണം
കനിവു പൂക്കുന്ന തീരത്തിലെത്തുവാന്‍
വൃണിത പാദങ്ങള്‍ നീറുന്നു മാമകം..
മരണരോദനം ഏറുന്നു ദിക്കിലായ്
പഴയോരോര്‍മയായ് മങ്ങിപൊലിഞ്ഞുപോയ് -
പഴമൊഴികള്‍ തന്‍ ഉണ്മകളറ്റു പോയ്