Mar 18, 2012

വിടെയും തീരാത്ത പാതതന്‍ ഓരത്തെ
പാതിര ചില്ലയും പൂത്തുലഞ്ഞു.
ആത്മഹര്‍ഷത്തിന്റെ പാചകശാലയില്‍
പുകയുടെ മണ്ഡപം പണിതുയര്‍ന്നു.
എവിടെയും മറയാത്ത സ്മരണതന്‍ പുഞ്ചിരി
തെല്ലിടെ പിന്നെയും മിന്നലായ്.
മാനസശില്പിതന്‍ മനമതറിയാതെ
വിടരുമീ പുഷ്പവും വിളറിയെന്നോ?
വിട തരും വിങ്ങലിന്‍ മന്ദസ്മിതത്തിന്റെ
മന്ദാരപുഷ്പവും മണ്ണടിഞ്ഞു..