Jan 5, 2011

ഗ്രാമം

പുലരും മുന്പെയെന്‍ കൊച്ചു ഗ്രാമത്തിന്‍
കുറുമൊഴി കേട്ടുണരും ഞാനെന്നും..

അകെലയാദ്യമായ് ഘടികാരം കണ-

ക്കൊരു കോഴി ഉണര്തുമെന്‍ ഗ്രാമം.

പുഷ്പദളങ്ങളില്‍ മഞ്ഞു പതിക്കവേ എന്തോ-

രനുഭൂതിയേകും നിറഞ്ഞ പുഞ്ചിരി

കുളിര്‍തെന്നല്‍ പുല്കെ ദളങ്ങള്‍ മര്‍മര-

പ്രണയശില്കാരം പൊഴിക്കും ഹ്ര്‍ദ്യമായി

ഒരു പറ്റം കാക്ക കുശുംബികളപ്പോള്‍

വഴക്കുവക്കും ആ വഴക്കിനും രസം,

ഇടയ്ക്കു പൂങ്ങുയില്‍ മധുരമായ് പാടും

ആ ശ്രുതിയില്‍ ചാഞ്ഞാടും ഒരു ചെറു പുഷ്പം.

മധു നിറച്ചൊഴുകുന്ന നല്ലോരരുവി തന്‍
കളരവത്തില്‍ മുങ്ങിടും ചെറുനാമ്പും,

മണിച്ചെപ്പ്‌ കിലുകിലുക്കി വണ്ണാത്തി

കിളികളവ്യ്ക്ത മധുരമായ് പാടും,

സ്വരങ്ങളാല്‍ വിരുന്നോരുകും പൊന്നുഷ
-
സ്സുണരുവാനായി നിറഞ്ഞു പ്രാര്‍ഥിച്ചും ,

പുലരുവാനായി കാത്തിരിക്കും നിലാവൊളി -

തൂകും എല്ലാ നിശയിലും ഞാനും...