Mar 18, 2012

വിടെയും തീരാത്ത പാതതന്‍ ഓരത്തെ
പാതിര ചില്ലയും പൂത്തുലഞ്ഞു.
ആത്മഹര്‍ഷത്തിന്റെ പാചകശാലയില്‍
പുകയുടെ മണ്ഡപം പണിതുയര്‍ന്നു.
എവിടെയും മറയാത്ത സ്മരണതന്‍ പുഞ്ചിരി
തെല്ലിടെ പിന്നെയും മിന്നലായ്.
മാനസശില്പിതന്‍ മനമതറിയാതെ
വിടരുമീ പുഷ്പവും വിളറിയെന്നോ?
വിട തരും വിങ്ങലിന്‍ മന്ദസ്മിതത്തിന്റെ
മന്ദാരപുഷ്പവും മണ്ണടിഞ്ഞു..

Mar 17, 2012

രോദനം..!!
ഓടക്കുഴല്‍  വിളി കേള്‍ക്കാന്‍  കൊതിച്ചെന്റെ

 ആത്മാവ് പോലും വിതുമ്പി നില്‍ക്കെ,


 പഞ്ചമം പാടുന്ന പൂങ്കുയില്‍ നാദങ്ങ-

 ളില്ല വസന്തം വിടര്ത്തിയില്ല...


കണ്ണന്റെ കാലൊച്ച കേള്‍ക്കാന്‍ കൊതിയോടെ 

ഇന്നുമീ രാധയലഞ്ഞിടുന്നു.. 


അന്തപുരത്തില്‍ മയങ്ങുന്ന കണ്ണാ നീ,


ഈ കണ്ണുനീരെങ്ങിനെ കണ്ടീടുവാന്‍?