Jun 30, 2011

കൂട്ടുകാര്‍

തമ്മിലറിയാതെ മധ്യാഹ്ന വേളയിലിത്തിരി
തണല്‍ േതടിയീ മരച്ചോട്ടില്‍ നാമെത്തവേ....
മിഴികള്‍ നനയുന്നുവോ ?

എന്നും നാം ഒരുമിച്ചുപാടിയപാട്ടിന്റെ
ഈണം
വീണ്ടുമുണരുന്നുവോ ?

അകലെ നിന്നെത്തുന്ന വാഹനം നോക്കി നാം
അറിയാതെയറിയാതെ കാതുനിന്നീടവേ
ഇരുവഴിക്കാണു നാം യാത്ര എന്നാകിലും
ഇരുവഴിക്കായിരുന്നെന്നുമീ യാത്രയെ-
ന്നറിയുമെന്നാകിലും നിമിഷങ്ങള്‍-
തന്‍ മധുരവും നീറ്റലും നുകരുക നാമിനി .
അകലങ്കളില്‍ നിന്നോരാരവം വണ്ടിക-
ളണയുന്നുവോ ?നമ്മള്‍ പിരിയുന്നുവോ?
വീണ്ടും സന്ധ്യയിലേതോ വിദൂരമാം -
പ്രിയഭൂവില്‍ വന്നെതുമെന്നു നിനച്ചുകൊ-
ന്ടിനി നാം ഇരുവഴിയിലൂടെ മടങ്ങുക !!

Jun 29, 2011

മധുരം

മധുരമായ് ശ്രുതി മീട്ടും വീണതന്‍ തന്ത്രിയില്‍
ഈണമായ് നീ അന്നൊളിച്ചിരുന്നു ..
നേര്‍ത്തൊരു തന്ത്രിയില്‍ നീയോ,നിലാവോ
വിസ്മയമായ് ഒന്നു പുഞ്ചിരിച്ചു .
നിറമാര്‍ന്ന കനവുകള്‍ പൂവിട്ടു എന്നിലായ്
നിനവില്‍ കവിതകള്‍ എഴുതിവച്ചു.
അറിയാതെ കുയില് പോല്‍ പാടിയോരീണങ്ങള്‍
കേള്കുവാന് നീയോ വിസമ്മതിച്ചു.
പുഞ്ചിരി തൂകി നില്കുന്നു ഞാനിന്നു
ആ ദിനങള്‍ തിരിച്ചെത്തുവാന്‍
ഒരു മധുര സ്മരണയില്‍ ഓര്‍ക്കുമോ നീ
എന്നെ സ്നേഹിചിരുന്നോരാളായി മാത്രം .....

Jun 22, 2011

ശാപം ..!!


കാല്‍ തെന്നി വീഴുന്ന കൌമാരമേ,പൊന്പുലര്‍-
വേളകള്‍ കാണാന്‍ കഴിയാത്ത ശാപമേ !
ഏതോ ലഹരിതന്‍ കട്ടി പുകച്ചുരുള്‍
തീര്‍ക്കും കനലില്‍ കുരുക്കുന്ന ജീവിതം,
നാടിന്റെ നെഞ്ചിലെ തീക്കനലായമ്മ
നെഞ്ചില്‍ കനക്കും കിനാവറിയാത്തവന്‍ ..
തകരുന്നോരമ്മതന്‍ നിര്‍മ്മല സ്വപ്‌നങ്ങള്‍
ചിതറുന്നിതാ വിണ്ണില്‍ എല്ലാ മുഖത്തിലും .
പെറ്റമ്മ കരയുന്നു, പോറ്റമ്മയാം നാടും
തെറ്റുന്നു രാഗവും ഓമനത്തിങ്കളില്‍.
ഗദ്ഗദം പൊട്ടിത്തെറിച്ചു വിതുമ്പവേ
എതോരാര്‍ത്ത സ്വരമയമാകുന്നു,ഇവ -
നാടിന്‍റെ നാഡികളില്‍ ആടി മയങ്ങുന്നു
തകരുന്നൊരായിരം നാടിന്‍ പ്രതീഷകള്‍,
തളരുന്നു ആയിരം കൌമാര സ്വപ്‌നങ്ങള്‍,
ഇരുളടഞ്ഞാഴ്‌ന്നു പോവുന്നോരീ കനവുകള്‍
വിരിയുമോ കാലത്തിന്‍ നവ്യ തേജസ്സിനായ് ??
പോരുക നാടിന്‍റെ നല്ല സ്വപ്നങ്ങളെ ഗുഹാ -
വാതില്‍ തുറന്നു നാളെയുടെ പുലര്‍വേള കാണുക

Jun 14, 2011

അണ്ടിയോ മാങ്ങയോ ??അണ്ടിയോ മാങ്ങയോ ??
കുട്ടനും ചേട്ടനും തര്‍ക്കമായി,
തര്‍ക്കം മുഴുത്തപ്പോള്‍ ശണ്ഠയായി
ശണ്ഠ മുഴുത്തതു ഗുസ്തിയായി,
മുത്തശ്ശി
യെത്തി മധ്യസ്ഥയായി..
തര്‍ക്കമെന്താണെറിഞ്ഞീടുകില്‍,
മൂത്തവന്‍ മാവാണോ അണ്ടിയാണോ?
അച്ഛനും അമ്മയും ചിരിച്ചീടുന്നു,

അത്ഭുതം കണ്ടങ്ങു നിന്നിടുന്നു.
തൊണ്ണൂറു താണ്ടിയ മുത്തശ്ശിയോ
തെല്ലൊന്നു ശക്തിയായ്‌ ഊന്നി നിന്നു .
തര്‍ക്കത്തിനപ്പോള്‍
വിരാമമായി..
ഭൂമിയിലാദ്യമായി മാമരങ്ങള്‍,
ആ മട്ടില്‍ തന്നെ സൃഷ്ടിച്ചു ദൈവം ..
വീണ്ടും മരങ്ങളുണ്ടാകുവാനായ്,
കായ്കള്‍ സൃഷ്ടിച്ചു പിന്നെ അവന്‍..
ചേട്ടനും കുട്ടനും കേട്ട് നിന്നു
പിന്നെ അവരും ചിരിച്ചു പോയി..

Jun 12, 2011

പിന്നിട്ട വഴികള്‍ !!


എന്‍ സ്മൃതി പഥങ്ങളില്‍ ചിതറുന്ന തൂവലുകള്‍
ഒന്നിച്ചെടുതെന്റെ ചിറകാക്കി മാറ്റിെയന്
പിന്നിട്ട വഴിയിലെ പച്ചപ്പു കാണുവാന്‍
അസ്തമിക്കും മുന്പു യാത്രയാകുന്നു ഞാന്‍.
ഉദയത്തിലായിരം ശംഖൊലി കേള്ക്കുവാനു-
ണ്മതന്‍ കിളിനാദം ഒന്നിച്ചു കേള്കുവാന്‍,
പല പല പൂവുകള്‍ വിടരുന്ന കാണുവാന്‍ അതില്‍ ,
കുളിരിടും കാറ്റിന്റെ നറുമണം നുകരുവാന്‍
ചെമ്മണ്‍ വഴിയിലൂടുച്ചിയിലര്‍ക്കന്റെ
ഉല്കട താപവുമേറ്റി നടക്കവേ ,
കുന്നിന്‍ മുകളിലെ വെണ്മുകില്‍ കൈകളാല്‍
വെള്ള പുഷ്പങ്ങളെ ഹൃത്തില്‍ വിടര്‍ത്തി ഞാന്‍
ഒടുവിലീ പടി വാതിലെത്തി,ഒരു നിശ്വാസം വിടര്‍ത്തി...