Jul 18, 2012

നായകന്‍


ഒരു നാളിലീക്കളിത്തട്ടിന്റെ നായകന്‍
നീ ആയിരുന്നുവെന്നാരറിഞ്ഞു  ?
ഒരു വേള എന്നിലെ തരളമാം തന്ത്രിയെ
തഴുകിയ ഗാനം നീ മൂളിയെന്നോ?
ഒരു മാത്ര ഏതോ വികാരത്തിലെന്‍ മനമന്നു
അതിഗൂഡമായ്  നീ അറിഞ്ഞുവെന്നോ ?
ഒരു നിമിഷമെന്നിലെ ചിരിയില്‍ തളിരിട്ട
പനിനീര്‍പൂ നീയെന്നതാര് ചൊല്ലി ?
പുല്ലിന്‍ തലപ്പിലെ തൂമഞ്ഞുതുള്ളിയും
പൂക്കളും ഈണങ്ങള്‍ ഏറ്റുചൊല്ലി ..
സീമന്തരേഖയില്‍ തൂകുവാന്‍ സന്ധ്യയ്ക്കു
സൂര്യനെ പോല്‍ ജ്വലിച്ചു നിന്നു..
അന്ധകാരത്തില്‍ വിളക്കു കൊളുത്തി നീ
ഹര്ഷബാഷ്പങ്ങള്‍  വിരിയിച്ചു നീ..
ഈറനാം യാമിനി പോലും നിശബ്ദമായ്
ഇന്ദുവിന്‍ ചന്തവും നോക്കി നിന്നു.
അകതാരില്‍ പ്രേമാംശു  തുള്ളിതുളുംബവേ
പരിഭവം മെല്ലെ തിരഞ്ഞു വന്നു..
അറിയാതെ എന്നിലെ പ്രണയ ശീല്ക്കാരത്തെ
പുണര്ന്നോരാ കമ്പളം കീറി നീയും, 
അനുരാഗമന്നു പകര്‍ന്നൊരു ഓര്‍മ്മകള്‍
അന്ധതയെന്നു നീ പറഞ്ഞു പിന്നെ..
നിറയും മിഴികള്‍ തന്‍ നിദ്രയെ പുല്‍കിയ
മൃതിയേയും ഞാനിന്നു ഏറ്റു വാങ്ങി .
തളിരിട്ട മോഹത്തിന്‍ പൂവുകള്‍ ഓരോന്നും
താഴെയീ മണ്ണില്‍ ലയിച്ചു ചേര്ന്നു.   

1 comment: